Sunday, February 1, 2026

ചേയാ

 


ചേയാ എന്ന പേരു തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്. അച്ഛൻ്റെ മേശപ്പുറത്ത് പുസ്തകമിരിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. അത്യാവശ്യം വായനയും എഴുത്തുമൊക്കെയുള്ള എനിക്ക് ഈ വാക്കിൻ്റെ അർത്ഥമറിയില്ലല്ലോ എന്ന അങ്കലാപ്പിലാണ് പുസ്തകം കൈയിലെടുത്തത്. തീരെ പരിചിതമല്ലാത്ത ഒരു സന്യാസിയുടേതാണ് മുഖച്ചിത്രം .കരുണ നിറഞ്ഞ കണ്ണുകൾ. ഏതെല്ലാമോ ചിന്തകളാൽ കലുഷിതമായ മുഖത്തെ ചുളിവുകൾക്കിടയിലും ശാന്തത ഒളിഞ്ഞിരിക്കുന്നു. ഇദ്ദേഹത്തെ കുറിച്ചാണ് ഈ പുസ്തകമെങ്കിൽ ,ത്യാഗത്തിൻ്റെയും കരുണയുടെയും നിശ്ചയദാർഡ്യത്തിൻ്റെയും അനിതരസാധാരണങ്ങളായ അനുഭവങ്ങൾ അതിൻ്റെ ഉള്ളടക്കത്തിൽ ഉണ്ടാവുമെന്ന് മനസ്സ് പറഞ്ഞു.ആ ഉള്ളറിവ് ശരിയായിരുന്നു എന്ന് പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തീർച്ചയായി.

ചേയാ എന്ന വാക്കിൻ്റെ അർത്ഥം മുൻവചനമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അത് വായിച്ചപ്പോൾ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു പോയി.' ഒരു കാലത്ത് താഴ്ന്ന ജാതിയിൽപ്പെട്ടവർ ഉയർന്ന ജാതിക്കാരെ കണ്ടാൽ തിരിച്ചറിയാൻ വിളിച്ചു പറയേണ്ട അടയാളവാക്കായിരുന്നു ' ചേയാ'. അതിനു മറുപടിയായി പറയേണ്ട അടയാള വാക്കാണ് 'ഹോയ്'. അതു കേട്ടാൽ താഴ്ന്ന ജാതിക്കാർ വഴി മാറിക്കൊടുക്കണമെന്നായിരുന്നു സാമൂഹിക രീതി'. തൊട്ടുകൂടായ്കയെക്കുറിച്ചൊക്കെ അനേകം കഥകൾ കേട്ടിട്ടുണ്ടെങ്കിലും ,താഴ്ന്ന ജാതിക്കാർ ഇത്തരമൊരു വാക്ക് വിളിച്ചു പറയണമെന്നത് ആദ്യമായി അറിയുകയായിരുന്നു. ആ വാക്കിൻ്റെ പ്രഹര ശേഷി എന്നെ വല്ലാതെ തളർത്തി.

ഒരു മനുഷ്യൻ എവിടെ, ആരിലൂടെ, ഏതു നിറത്തിൽ ജനിക്കണമെന്നത് അവന് നിശ്ചയിക്കാനാവില്ല. എന്നാൽ നിറത്തിൻ്റെയും ജാതിയുടെയും മതത്തിൻ്റെയുമൊക്കെ പേരിൽ മാറ്റി നിർത്തപ്പെടണമെന്ന സാമൂഹിക നീതി മനുഷ്യനിർമിതമാണ്. ഞാൻ അധകൃതനാണ് എന്ന് സ്വയം വിളിച്ചു പറയേണ്ടി വരുന്ന വലിയ വിഭാഗം ജനങ്ങൾ ഈ  സമൂഹത്തിലുണ്ടായിരുന്നു എന്ന ഒർമപ്പെടുത്തൽ എന്നിൽ നടുക്കമുണ്ടാക്കി.

ചേയാ എന്ന രണ്ടു വാക്കുകൾ ഉറക്കെ പറഞ്ഞ് സ്വയം മാറി നിൽക്കേണ്ടി വരുന്ന ഒരു സമൂഹത്തിനെ സൃഷ്ടിച്ചവരുടെ മനസ്സ്,  അത് ഏത് ഉന്നതകുലജാതരുടേതായാലും , എത്രമാത്രം നീചവും, ജീർണവും സങ്കുചിതവുമാവും.

രണ്ടു വാക്കുകളിലൂടെ അവർ നമുക്കിടയിൽ പണിതുയർത്തിയ കൂറ്റൻ മതിലുകൾ കുറേയൊക്കെ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും ,അതിൻ്റെ,മറികടക്കാനാവാത്ത അനേകം അവശിഷ്ടങ്ങൾ ഇന്നും ബാക്കിയുണ്ട് എന്നതാണ് സത്യം .

ജാതിയുടെയും നിറത്തിൻ്റെയും പേരിൽ പടുത്തുയർത്തിയ അനേകം മതിലുകളെ തകർത്തു കളയുകയെന്നത് ജീവിത വ്രതമാക്കി മാറ്റിയ മഹാമനസ്ക്കനായിരുന്നു സ്വാമി ആനന്ദതീർത്ഥർ എന്ന് പുസ്തകം വായിച്ചപ്പോൾ മനസ്സിലായി .

എന്നിട്ടും ഞാൻ അദ്ദേഹത്തെ അറിയാതെ പോയത് എന്തു കൊണ്ടാവാം? അയിത്തോച്ചാടനം എന്നു കേൾക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് കയറി വരുന്ന ചിത്രങ്ങളിലൊന്നും ഈ പേരുണ്ടായിരുന്നില്ല എന്നതാണ് സത്യം . വാക്കിനെക്കാൾ ഏറെ പ്രവൃത്തിയെ തൻ്റെ ജീവിത സപര്യയാക്കിയതു കൊണ്ടാവാം അദ്ദേഹം അധികം അറിയപ്പെടാതെ പോയത്. അനുയായികൾക്ക് ഉദ്ധരിക്കാൻ പാകത്തിൽ അദ്ദേഹം മഹത് വചനങ്ങളൊന്നും എഴുതി വെച്ചിട്ടുണ്ടാവില്ല. എന്നാൽ അദ്ദേഹത്തിൻ്റെ നിരന്തരമായ  കർമ ധീരതയാൽ ഉയർത്തപ്പെട്ട അനേകം ആളുകളുടെ മനസ്സിൽ അദ്ദേഹം ഏറ്റുവാങ്ങിയ ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ മുറിയും നോവും ഒരിക്കലും മാറാത്ത മായാത്ത ഓർമകളായി ആദരവായി എന്നും നിറഞ്ഞു നിൽക്കുന്നുണ്ടാവും. ഒരിക്കലും തളരാത്ത പ്രയത്നത്താൽ ആ കൂറ്റൻ മതിലിൻ്റെ ഏതാനും ഭാഗങ്ങളെങ്കിലും പൊളിക്കാൻ കഴിയുമ്പോൾ, ചേയാ എന്നു സ്വയം വിളിച്ചു പറയാതെ ,സവർണ രഥമുരുളുന്ന ജീവിതത്തിൻ്റെ പൊതുവഴിയിലേക്ക്, തൊട്ടുകൂടാത്തവർ എന്നു മുദ്രകുത്തപ്പെട്ടവർ നെഞ്ചുയർത്തി കയറി നിൽക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ജീവിതം ധന്യമാവുന്നു .

ചരിത്രവും പഠനങ്ങളുമൊക്കെ ഏതാനും മഹത് വ്യക്തികളിലേക്ക് മാത്രമൊതുങ്ങുമ്പോൾ , അനേകം സമരങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും നേതൃത്വം കൊടുത്ത സ്വാമി ആനന്ദതീർത്ഥരെ പോലെയുള്ളവരെ നാം അറിയാതെ പോകുന്നു. മാനുഷിക മൂല്യങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇത്തരം അപൂർവ വ്യക്തിത്വങ്ങളെക്കുറിച്ച് പല തലമുറകൾ അറിയേണ്ടത് ചരിത്രപരവും സാമൂഹികവുമായ ആവശ്യമാണ്. ആ കർത്തവ്യം ഈ പുസ്തകത്തിൻ്റെ രചയിതാവായ ആർ. ഉണ്ണിമാധവൻ വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു . സ്വാമിജിയെ പോലെയുള്ളവരുടെ ജീവിതത്തിൽ നിന്നും എന്ത് മാറ്റിവെയ്ക്കണം എന്നത് ഒരു എഴുത്തുകാരനെ കുഴപ്പിക്കുന്ന കാര്യമാണ്. എന്നാൽ സ്വാമിജിയുടെ ജീവിതത്തിലെ ഏറ്റവും പ്രസക്തമായ എല്ലാം ഭാഗങ്ങളും വളരെ കൃത്യത്തയോടെ അവതരിപ്പിച്ചു എന്നതാണ് ഈ പുസ്തകത്തിൻ്റെ വിജയം. ഈ പുസ്തകം വായിക്കുമ്പോൾ അസാമാന്യനായ ഒരു മനുഷ്യ സ്നേഹിയെ അറിയാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷവും, ഒരു നല്ല പുസ്തകം വായിക്കാൻ കഴിഞ്ഞതിലുള്ള സുഖവും  ഞാൻ അനുഭവിക്കുന്നു. 

മുഴുവനായിട്ടല്ലെങ്കിലും , ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ സ്വാമിജിയെ പോലുള്ളവരുടെ ആത്മത്യാഗമുണ്ടെന്ന അറിവിന് മുന്നിൽ ഞാൻ വിനയപൂർവം തല കുനി ക്കുന്നു. ഈ പുസ്തകം വായിച്ചിട്ടില്ലെങ്കിൽ അത് എനിക്കൊരു വലിയൊരു നഷ്ടമാകുമായിരുന്നു. ചേയാ എന്ന വാക്ക് നമുക്കിടയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ആ വാക്ക് ഉൾക്കൊള്ളുന്ന വിവേചനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും ഉണങ്ങാത്ത വേരുകൾ, വീണ്ടുമൊരു വിഷവൃ ക്ഷമായി വളരാനുള്ള അവസരം കാത്ത് മണ്ണിൻ്റെ അടുരുകൾക്കുള്ളിൽ പതിയിരിക്കുന്നുണ്ട്. ആ വിദ്വേഷം മനുഷ്യ മനസ്സുകളിൽ നിന്നും പാടെ നീക്കം ചെയ്യപ്പെടണമെങ്കിൽ സ്വാമിജിയെ പോലുള്ളവരുടെ ആത്മത്യാഗത്തിൻ്റെ കഥകൾ നാം കൂടുതൽ അറിയണം. ആ കഥകൾ കൂടുതൽ ആളുകളിലേക്ക് എത്തണം. അതിന് ഇത്തരം പുസ്തകം കൂടുതൽ പേർ വായിക്കണം.

സങ്കുചിതമായ ജാതി മത ചിന്തകൾക്കതീത്തമായി ,സ്നേഹത്തിൻ്റയും സമത്വത്തിൻ്റെയും ഒരു ലോകം വിഭാവനം ചെയ്യുന്നവർക്ക് ഈ പുസ്തകം വലിയ പ്രചോദനമാവും.

Sunday, January 25, 2026

രണ്ടു പെൺമക്കളുമായി ഒരച്ഛൻ കെ.എൽ.എഫിൽ

 


രാവിലെ, ആദ്യത്തെ സെഷനിൽ ഇരിക്കുമ്പോഴാണ് മന്ദീപ് വരുന്നത് കണ്ടത്. അത്ഭുതം തോന്നി. തൃശ്ശൂരിൽ നിന്നും അതിരാവിലെ പുറപ്പെട്ട് കോഴിക്കോട് കെ.എൽ എഫിൽ വരാനുള്ള സാഹിത്യ ബന്ധമൊന്നും അവനില്ല . ഇനി ബിസിനസ്സ് ആവശ്യത്തിനാണെങ്കിൽ, മരുന്നു കച്ചവടക്കാരന് പുസ്തകത്തിനും ചർച്ചകൾക്കും ഇടയിൽ എന്തു കാര്യം?

തത്ക്കാലം ദേവ്ദത് പട്നായിക്ക് മിത്തോളജിയിലെ തന്നെ  മിത്തുകളെ പൊളിച്ചടുക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

സെക്ഷൻ കഴിഞ്ഞു കണ്ടപ്പോഴാണ് കുട്ടികളെയും കൂട്ടിയാണ് വന്നതെന്ന് മന്ദീപ് പറഞ്ഞത്.

" അവർക്ക് സുനിതാ വില്യംസിനെ കാണണമെന്നു പറഞ്ഞു " .എൻ്റെ അത്ഭുതം കണ്ടിട്ടാവും അവൻ വിശദീകരിച്ചു.

അതെന്നെ കൂടുതൽ അത്ഭുതപ്പെടുത്തി.ഇത്തരമൊരു സാഹിത്യ ഉത്സവത്തിനെ സുനിതാ വില്യംസിനെ പോലെയുള്ളവരുടെ വരവ് എങ്ങിനെ സ്വാധീനിക്കുമെന്ന എൻ്റെ സംശയത്തിന് വ്യക്തമായ ഒരുത്തരമായിരുന്നു അത്. പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടു പെൺകുട്ടികളെ നൂറോളം കിലോമീറ്റർ അകലെ നിന്നും ഈ വേദിയിലേക്ക് ആകർഷിക്കുന്നിടത്താണ് സുനിതാ വില്യംസ് എന്ന അപൂർവ വ്യക്തിത്വത്തിൻ്റെ പ്രഭാവം നാം മനസ്സിലാക്കേണ്ടത്. 

" ശ്യൂനാകാശത്ത്, ഒരു കൊച്ചു പേടകത്തിലിരിക്കുമ്പോൾ ഞാൻ ഒറ്റ ഭൂമിയെ കാണുന്നുള്ളൂ. പിന്നെയെന്തിനാണ് മനുഷ്യൻ മതത്തിൻ്റെയും, ജാതിയുടെയും ,വർഗത്തിൻ്റെയും ,നിറത്തിൻ്റെയുമൊക്കെ പേരിൽ പരസ്പരം പോരാടുന്നത്" എന്ന ലളിതമായ ചോദ്യത്തിലൂടെയവർ നമ്മുടെയെല്ലാം ഉള്ളു പൊള്ളിച്ചു. സംസ്ക്കാരങ്ങൾ പകർന്നു തന്ന അറിവുo, നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തും, ശാസ്ത്രവും, കലയും രാഷ്ട്രീയവുമൊക്കെ പാകപ്പെടുത്തിയെടുത്ത പക്വതയും ഉണ്ടെന്നു ഗർവ് പറയുന്ന പഴയ തലമുറ, ചാട്ടൂളി പോലെ നെഞ്ചിൽ തുളച്ചു കയറുന്ന, ആ ചോദ്യത്തിനു മുന്നിൽ പതറി നിൽക്കുന്നിടത്താണ് ഈ രണ്ടു പെൺകുട്ടികളുടെ വരവ് പ്രസക്തമാവുന്നത്.

അത്, Genz എന്ന് നമ്മൾ പേരിട്ടു വിളിക്കുന്ന പുതിയ തലമുറയെക്കുറിച്ചുള്ള പല മുൻവിധികളും ശരിയാണോ എന്നു സ്വയം ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചു.

മാളും, സിനിമയും, അമ്യൂസ്മെൻ്റ് പാർക്കും ,ബാൻഡും ,കഫേയുമൊക്കെ മാത്രമാണ് അവരെ ആകർഷിക്കുന്ന ഘടകങ്ങൾ എന്ന എൻ്റെ ധാരണയെ തിരുത്തി കുറിച്ചു അവർ രണ്ടു പേരും. 

ഞാൻ പങ്കുവെച്ച ബ്രോഷർ നോക്കി, വളരെ ആവേശത്തോടെയാണ് അവർ ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടിക്കയറിയത്. എപ്പോഴും ബിസിനസ്സ് മാത്രം ചിന്തിക്കുകയും ,സ്വതവേ ഒരു അരസികനാണെന്നും ഞാൻ മുദ്ര കുത്തിയ മന്ദീപ് അവരുടെ ആവേശത്തിൽ പങ്കു ചേർന്നു എന്നത് , രക്ഷിതാക്കളും പുതിയ തലമുറയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എൻ്റെ പല ആശങ്കകളെയും അകറ്റി . വലിയ ജോലിത്തിരക്കുകൾ ഉണ്ടായിട്ടും, മക്കൾക്കു വേണ്ടി ,ഒരു സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ, ഒരു മുഴുവൻ ദിവസവും മാറ്റി വെച്ച ആ അച്ഛനോട് എനിക്ക് മതിപ്പും ബഹുമാനവും തോന്നി.

അഭൂതപൂർവമായ തിരക്കാണ് കെ.എൽ.എഫിൽ. അതിലധികവും പുതിയ തലമുറയും.  അവരിലധികവും ഫോട്ടോ ഷൂട്ടിന് വന്നവരാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. ഇവരൊക്കെ ഇത്തരം വേദികളെ എത്രത്തോളം ഗൗരവത്തിൽ കാണുന്നുണ്ട് എന്ന എൻ്റെ സംശയത്തിന് ഈ രണ്ട് മിടുക്കി പെൺകുട്ടികൾ വളരെ ആഴത്തിലുള്ള മറുപടി തന്നു .

അറിവിനോടും, പുസ്തകങ്ങളോടും, ചർച്ചകളോടുമൊക്കെ പുതിയ തലമുറയ്ക്ക് ഒരിഷ്ടക്കുറവുമില്ല. അവരെ കൂടി ആകർഷിക്കുന്ന, ഉൾക്കൊള്ളുന്ന വിധത്തിൽ അത് ഒരുക്കണമെന്നു മാത്രം.

അച്ഛനും കുട്ടികളും ഒരുമിച്ചിരുന്നു കേട്ട അവസാന ചർച്ച ബെൻ ജോൺസൻ്റെതായത് യാദൃശ്ചികമാവില്ല. എല്ലാ പ്രതികൂല അവസ്ഥകളോടും പടപൊരുതി , ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിയെന്ന വിജയപീഠത്തിൽ കയറി അവിടെ ചുവടുറപ്പിക്കും മുമ്പ് , പരാജയത്തിൻ്റെ പടുകുഴിയിലേക്ക് പതറി വീണ ഒരു മനുഷ്യൻ്റെ കഥ എന്ത് പാoമാണ് അവർക്ക് നൽകിയത് എന്ന് ഞാൻ ചോദിച്ചില്ല.

ദൃഢനിശ്ചയവും നിരന്തര പ്രയത്നവും ഉണ്ടെങ്കിൽ ആകാശം പോലും അപ്രാപ്യമല്ലെന്നും, ഉയരത്തിലിരുന്ന് ചിന്തിക്കുമ്പോൾ എല്ലാ ജീവജാലങ്ങളും ഒന്നാണ് എന്നു പഠിപ്പിച്ച സുനിത വില്യംസിനും , പരാജയത്തിൻ്റെയും പരിഹാസത്തിൻ്റെയും ആഴത്തിൽ ഉള്ള മുറിവുകളിൽ നിന്നും തിരികെ വന്ന് വീണ്ടും സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാമെന്നു തെളിയിച്ച ബെൻ ജോൺസനുമിടയിലെ ആ ഒരു ദിവസം രണ്ടു പെൺകുട്ടികൾക്കും ധന്യമായിട്ടുണ്ടാവും എന്നുറപ്പാണ്. അവരെ, വളരെ ആവേശത്തോടെ അവിടെ എത്തിച്ച അച്ഛനും അത് വളരെ അർത്ഥപൂർണമായ ഒരു ദിവസമായിട്ടുണ്ടാവും.

പോകുന്നതിനു മുമ്പ് അവർ വീട്ടിലേക്ക് വന്നു. ചിരപരിചിതരെ പോലെ അടുക്കളയിൽ കയറി, ഇഞ്ചിയൊക്കെ ചതച്ചിട്ട, നല്ല മസാല ചായ ഉണ്ടാക്കി തന്നു. ചായ കുടിച്ച് മന്ദീപ് ,സഖാവ് ബേബിയെ പോലെ കപ്പ് കഴുകി വെച്ചു. കുട്ടികൾ അടുക്കള തുടച്ചു വെച്ചു.

അവർ കാറിലേക്ക് കയറുമ്പോൾ ,അങ്ങ് പടിഞ്ഞാറ് ,ഞാൻ വീണ്ടും ഉദിക്കുമെന്ന ഉറപ്പോടെ , സൂര്യൻ അസ്തമിക്കുന്നു . പകരം, കൊതിപ്പിക്കുന്ന ഒരു ചന്ദ്രക്കല ഉദിക്കുന്നു .

വാങ്ങി കൊണ്ടുവന്ന പുസ്തകങ്ങൾ അടക്കിവെയ്ക്കുമ്പോൾ മനസ്സ് നിറഞ്ഞു. എന്തൊരു ലളിതസുന്ദരമായ ദിവസം.

ഇടയ്ക്കെങ്കിലും , എല്ലാ കുടുംബങ്ങളും അവരുടെ ദിവസങ്ങൾ ഇങ്ങനെ അർത്ഥപൂർണമാക്കിയാൽ ,ഇനി വരുന്ന അനകം തലമുറകൾക്ക് ഇവിടെ വാസ്യം സാദ്ധ്യമാണ്.

Wednesday, December 31, 2025

Natures canvas,live

 An eagle soaring up 

in the sky

A crow scurrying

Koel, on the window sill

 rehearsing its song

Sparrow darting towards a worm

Butterfly spreading its beauty

The stuttering Dragon fly 

steadying in the air

Meditating

Nature's canvas,

Live

Thursday, December 25, 2025

കനലിലെരിഞ്ഞ ബാല്യം

മറച്ചിട്ട കസേര വീട്

മൂന്ന് ചെങ്കലിൻ അടുപ്പ്

തുമ്പപ്പൂ ചോറ്

പിച്ചിപ്പറിച്ചയില കൂട്ടാൻ

വാഴക്കൂമ്പുടച്ച് ഉപ്പേരി

ചേമ്പില കുമ്പിളിൽ നിന്നും

പ്ലാവില കൈയിലാക്കി

വാഴയിലയിൽ നീ

ചോറു വിളമ്പി

ഉണ്ടെഴുന്നേറ്റപ്പോൾ

തണൽ വിരിച്ച മൂവാണ്ടൻ

മാവിൻ ചുവട്ടിൽ നീ

പിഞ്ഞിയ തോർത്ത്

മെത്തയാക്കി വിരിച്ചു

കാലൊരല്പം മുടന്തിയ പാവയെ

അരികിൽ ഉറക്കാൻ കിടത്തി

ഞാനുണ്ടയിലയിൽ തന്നെ

ഊണു കഴിച്ച്, പാത്രങ്ങൾ

എടുത്തു വെച്ച് നീയരികിൽ

വന്നു കിടന്നു.

നിൻ്റെ മാറിൻ ചൂടേറ്റ് ശാന്തമായുറങ്ങുന്ന

 നമ്മുടെ

കുഞ്ഞിൻ്റെ മുഖം നോക്കി

നമ്മൾ സ്വപ്ന സൗധങ്ങൾ പണിതു.

പുകയേറ്റു കലങ്ങിയ

നിൻ്റെ കണ്ണുകൾക്ക് കരിമഷിയും

കനലേറ്റു വാടിയ

കൈകൾക്ക് കുപ്പിവളകളും

വാങ്ങണമെന്നോർത്ത്

ഞാനൊന്നു മയങ്ങി.

വീണ്ടുമുണർന്ന് ജീവിതയാത്രയ്ക്ക്

പാഥേയമൊരുക്കി,

അങ്ങുയരെ മാവിൻ കൊമ്പിൽ

നിന്നും നിനക്കായ്

പറിച്ചെടുത്ത പച്ചമാങ്ങ

തിന്നതിൻ ചുണയാൽ

പൊള്ളിയ നിൻ ചുണ്ടിൽ

ഒരുമ്മ തന്നു യാത്ര പറയവേ

ഇടവഴിക്കപ്പുറത്തേ

പെരുവഴിയിത്ര

കനൽ നിറഞ്ഞതാണെന്നറിഞ്ഞില്ല


Saturday, December 13, 2025

ലളിത ഭാഷണങ്ങൾ

 പ്രഭാത നടത്തത്തിൻ്റെ വേഗതയ്ക്കിടയിലും കണ്ടു

വഴിയരികിലെ വലിയ പറമ്പിൻ്റെയോരത്തെ

തൊഴുത്തിലേക്ക് ചെല്ലുന്ന ഗൃഹനാഥൻ

പാദപതനം കേട്ടൊരു പൈക്കിടാവ്

" ഉംബേ" എന്നു കരഞ്ഞു

അതു കരച്ചില്ലല്ലാ,യൊരു പ്രതീക്ഷയാണ് 

ആ പൊരുളറിഞ്ഞ ഗൃഹനാഥൻ മൊഴിഞ്ഞു,

"ദാ വരുന്നു തരാമെടി"

അപ്പുറത്തു നിന്ന അമ്മ പശു പതുക്കെയമറി

" നിനക്കും തരാം"

ഗൃഹനാഥൻ ആ പരിഭവവും അറിഞ്ഞു.

ഭാഷയ്ക്കതീതമായ ആ സംഭാഷണത്തിനിടയിലേക്കൊരാൾ

സൈക്കിളിൾ വന്നു.

" ഉം" അയാളൊന്നു മൂളി

" ഉം " ഗൃഹനാഥൻ മറുപടി പറഞ്ഞു

രണ്ടു മൂളലുകൾക്കിടയിൽ

സൗഹൃദത്തിൻ്റെ തോടൊഴുകി

ചെമ്പ് നിറയെ കാടിവെള്ളവുമായ്

അയാൾ വരുന്നതു കണ്ട് പൈക്കളുടെ 

അകിടിൽ

സ്നേഹം ചുരന്നു

കുളമ്പിൽ ആഹ്ലാദം താളമിട്ടു

മിറ്റം അടിച്ചു വാരി കൊണ്ടിരുന്ന

ഭാര്യ തലയുയർത്തിയയാളെ

വാത്സല്യത്തോടെ നോക്കി

അവരുടെ കണ്ണുകളിടഞ്ഞതിൽ

കരുണയുടെ കരുതലിൻ്റെ ചെറു മിന്നൽ തിളങ്ങി

കുറഞ്ഞ ഷട്ടർ സ്പീഡിൽ

ജീവിതം പകർത്തിയ ആ ചിത്രം

എൻ്റെ മനസ്സിൽ പതിഞ്ഞു

അടുത്ത ചിത്രത്തിനായി

ഞാൻ നടത്തം തുടർന്നു

Saturday, November 8, 2025

AI.

 


 

Disclaimer, this is not about Artificial Intelligence.

 

I had to catch the morning 8 o clock AI flight and was in deep sleep when the phone rang at midnight. Baffled, I picked up the phone, half asleep. It was a recorded message and before I could understand the message fully, it got disconnected. I realized it was about the flight and it was delayed. Fortunately, there was a whatsaap message and mail, informing that the flight is delayed by two hours.

I was worried as I have to reschedule all my plans. I was also confused whether to praise them for informing the delay 8 hours in advance or to curse them for informing me so late. I struggled to get back to sleep and then they called again to repeat the same message. By then my sleep vanished I had a premonition that my journey will not be smooth.

Fortunately, the checking in process was smooth. Later, the boarding was announced and a bunch of young staff were managing the whole process. They promptly called Zone 3, followed by other zones. As I crossed the door, I saw a young guy rushing in and stopping the line behind me. I was confused. That is when I saw all passengers crowding at the boarding bay. Apparently, there were no coaches available and all the passengers were waiting.

There was lot of confusion, instructions flew left and right and many people were talking to many others. I am not sure whether it is because of all the walkie talkie talks, but two coaches arrived. Someone was shouting, “only to open the rear door”. But no one was listening and both the doors were opened. Passengers rushed into the bus as if they will miss the flight otherwise. After lot of hustling and pushing I got into the coach.

When we reached the aircraft, one bus was already there near the rear ladder. So, we waited and then it started raining. The ground staff, who were young, had no cover and they ran under the belly of the aircraft. There was no one to give any instructions. The driver decided to act of his own will and adjusted the bus in such a way that the door opened directly to the ladder. Fortunately, the ladder was covered.

While I settled down in my seat, I understood there is utter chaos outside. One guy was walking down to his seat number 28 from the front and another guy was walking towards his row number 3 from rear. They clashed in between and an argument ensued.

The guy commented angrily,” you are in row 3 and why did you board from the rear?”

The other guy retorted,” what will I do if the bus drops me at the rear and if it is raining heavily?”

The atmosphere in the flight was getting vicious and the resentment of the passenger were increasing. The flight took off without any further issues.

After a while, the young crew started serving snacks to passengers and before they could finish half the rows, the landing announcement came. There was another round of chaos and confusion. Before the crew could recover from it fully, the flight landed.

The flight taxied for almost ten minutes, and you guessed it right, it was parked in the farthest spot possible from the terminal. Few passengers were cursing loudly, few were mumbling, others were grinding their teeth and rest accepted the misfortune.

 To add to our woes, the bus we got transferred to had to stop at three interception points as flights were crossing the path. Further, for reason unknown, we were offloaded almost hundred meters away from the gate. By the time we all got out of the bus, our tolerance levels had reached unimaginable heights. I saw a group of Buddhas, calmly walking towards the next misfortune.

And it really continued. The crew had announced that the baggage will arrive at belt number eight and it came on belt number seven!!!

AI, while being the national carrier, gave us nightmares. Every government promised that they will work magic. At the end, it was sold to a corporate conglomerate for a throw away price. When it was a national carrier, we blamed the bureaucracy, lack of employee commitment, wrong strategy and so on. We all believed that by selling it off to a corporate company everything will be turned around. The nightmare, albeit in a different way, continues.

Yes, AI need not always be about artificial intelligence. It can be about Air India. And also, about their Attitude and Irresponsibility. Even corporates can fail miserably if they lack intention, commitment, and values.

Saturday, October 18, 2025

GENZ

 

I was about to enter a shop, on the way back from my morning walk when a teenager in his bicycle intersected me. He came in full speed and applied sudden brake. My knees too froze.

I know Genz is in great hurry and they have little patience. So, I slowed down. The boy dashed into the shop. The shopkeeper, who is in his sixties, was standing at the front portion of the shop, rearranging his stuff.

The boy asked him loudly,” Gireesh bro can you buy and keep some instant parottas from us?”

The sales pitch, even without any introduction, startled me.

The shop keeper pretended as if he had not heard anything. Then the boy asked, more adamantly.” Do you want to keep some instant parottas?”

“ No”, the shop keeper replied coldly and without any interest.

The reaction from Genz was instant,” Why not? We are making it at home and why can’t you keep some”. The aggression in his voice was unbelievable.

I stared at him in disbelief. All my basic knowledge about customer interaction- customer is the king, you need to be polite with customer, your sales pitch should be sweet and short- evaporated in a second.

While I was lost in my thought the boy asked again and again,” why can’t you keep a few packets?”

Is this the new way of doing things? Is aggression the new strategy? Or are they being too foolish with this approach?

I was not sure. Then the shop keeper responded with equal vehemence. “ I told you I don’t need your stuff”. Completely ignoring the boy, he attended to me politely.

The boy was not ready to leave. He kept on pressing the shop keeper with increased belligerence.

I was completely taken aback and decided I need to relook into the concepts I have learned about management and marketing.

The shopkeeper, however, was unmoved. Like a seasoned customer he completely ignored the boy and in a while all his aggression melted down.

 It was evident that he had lost a potential business possibility and I was eager to know what his next step will be. Just then I saw a Bengali worker walking towards his work site.

The boy immediately regained his spirit and ran after the Bengali, shouting.,” Bengalies will definitely need instant parotta”

I was transfixed, not knowing  whether to blame him for his stupid way of handling the shopkeeper, or to appreciate his ever-dying spirit.