കൊത്തിയതൊന്നും ശരിയാവാതിരുന്നപ്പോൾ
കല്ലിനെ ശപിച്ചു
ഉള്ളാഴങ്ങളില്ലൊന്നും വിരിയാതിരുന്നപ്പോൾ
മണ്ണിനെ പഴിച്ചു
കുഴച്ച മണ്ണ് കലമാകാതിരുന്നപ്പോൾ
വിരലിനെ ദുഷിച്ചു
മേൽക്കൂര കൂട്ടാൻ ശ്രീ കോവിലേറിയപ്പോൾ
കൈ വിറച്ചു
ഉളിയൂർന്നു
പിൻകഴുത്തിൽ വീണിട്ടും
മുറിയേൽപ്പിക്കാതെ ത്തെറിച്ച
ഉളിയെടുത്തു തന്ന് മകൻ പറഞ്ഞു
ഇനിയുംമറ്റൊരു കഴുത്തിനെ ലക്ഷ്യമാക്കി
ഉളിയെറിയാതെ,
പെരുന്തച്ചനെന്ന പഴയവസ്ത്രമൂരിവെച്ച്
ഉരച്ചും , തപിച്ചും , മിനുക്കിയും
പുതിയ ആയുധങ്ങൾക്ക് മൂർച കൂട്ടി
സ്വന്തം ശിൽപ്പങ്ങൾ തീർക്കൂ.
മൂർച്ച പോയ ഉളിയുമായി സകലതിനെയും പഴിച്ച് നടക്കുന്ന പെരുന്തച്ചൻമാർക്ക് ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ.
ReplyDeleteകൂട്ടത്തിൽ താഴെയുളളവർക്കു നേരെ ഉളിയെറിയാനാവുമോ എന്ന ചിന്തയും
ReplyDeleteWhen son represents the desciples, his advice to the superiors is worth accepting for eliciting and shaping further development. Good proposal through the scribblings.
ReplyDeletethank you
Delete