Saturday, December 21, 2024

വ്യഥകൾ, വീടൊഴിയുമ്പോൾ

 വ്യഥകൾ


ഇരമ്പിയാർക്കുന്നു മനം

ഒരു വൻ മഴുവെറിഞ്ഞു-

യർത്തുകയതിൽ നിന്നു-

മൊരു വൻകര, ഇടറുന്ന

പതറുന്ന, ഏറെ വഴികൾ താണ്ടി

തളരുന്ന പാദങ്ങളതിൽ

ഒരു വേളയിളവേൽക്കട്ടെ


ഇടയ്ക്കെങ്കിലുമാ പാഴ്മുളം

തണ്ടിലൊരു ഗാനം വൃന്ദാവന-

സാരംഗിയായ് തീർക്കുക

പിരിഞ്ഞു പോയ് നീയെൻ

കരൾ കവർന്നേറെ ദൂരെയെങ്കിലും

ഈ മുരളീരവത്തിൽ തുടിക്കട്ടെ

പാടെ ശൂന്യമാം ഹൃത്തടം


ആകാശമാകെയിരുളുന്ന നേരത്ത്

നാലഞ്ചു വരികളെഴുതുക

നെഞ്ചിൽ നീരേറ്റും ഘനശ്യാമ

മേഘത്തിൻ കൈവശമയക്കുക

യാത്രകളാകെയുപേക്ഷിച്ചൂഷരമായ

വഴികളിലേതോ വസന്തത്തിൻ

 ഓർമകൾ കവിതയായ് പെയ്യട്ടെ


കാമവും മോഹവും പോറ്റി വളർത്തി

കറ പിടിച്ചുടഞ്ഞ ജീവിതം

വയ്യയിനി ശുദ്ധമാക്കുവാൻ അഗ്നിയാൽ

നിൻ നഖമുനയാലീ ഭൂമി പിളർക്കുക

ചെഞ്ചോര ചുവപ്പാർന്ന മണ്ണി-

നടരുകളിൽ അടിഞ്ഞു തീരട്ടെ

നക്ഷത്രത്തിളക്കമൊഴിഞ്ഞയീ ജീവിതം


 2. വീടൊഴിയുമ്പോൾ


വീടൊരു വസ്ത്രം പോലെ

പൊതിയുന്നെന്നെ,യൂരി വെയ്ക്ക-

 ണമിതൊരുനാൾ എത്രമേൽ ഇഷ്ടത്തോടെ

അണിഞ്ഞിരുന്നാലും

രസനയിലെ രസമുകുളങ്ങൾ ഒന്നൊന്നായി കൊഴിയണം

അടുക്കളയിലെ കടുകുവറുത്ത

മണത്തിൽ മനം പുരളണം

കുളിക്കുമ്പോൾ ദേഹത്തടിഞ്ഞ

ചേറ് ഇളക്കാതെയുറയ്ക്കണം

കട്ടിലിൽ തീയായ് പടർന്നത്

കനലായ് ചാരമായ് തീരണം

കാഴ്ച കുറഞ്ഞ മിഴിയിൽ

കലങ്ങിയ കൺമഷിയിൽ

കണ്ണാടി വികൃതമാകണം

ചായങ്ങൾ തുടച്ചരങ്ങൊഴിയണം

അലമാരിയിൽ അടക്കിവെച്ച

പലവർണ വസ്ത്രങ്ങൾ

പാകമല്ലാതാവണം

കുയിലിൻ്റെ നാദം ജാലക വാതിലിൽ തട്ടി തകരണം

പൂവിൻ സുഗന്ധം മുറ്റത്തു തന്നെ പൊഴിയണം

ഊന്നുവടിയൂർന്നു വീഴണം

ഒരു നറുത്തിരി കൊളുത്തുമ്പോൾ

വെളിച്ചമുള്ളിൽ തെളിയണം

പടിവാതിൽ തുറന്നേ കിടപ്പത്

മറ്റൊരു യാത്രയ്ക്കെന്നറിയണം

Saturday, November 16, 2024

My Silence

 

My silence is not the sign of a peaceful mind,

It is a dam I have built

When my heart tries to flow out.

My silence is not an acceptance letter,

It is a scabbard, where my words,

As sharp as a sword, are kept safely.

My silence is not a sign of wisdom,

It is the dilemma of the mind

Always confused between- “TO BE OR NOT TO BE”

My silence is not the heart’s whisper

dripping with love,

Rather, It is the silent sobbing of

Those painful memories.

My silence is not due to dryness of mouth

Out of paralyzing fear,

It is the turmoil of mind, not knowing

whom to fight with.

My silence is not a solitary prison

i built myself in,

It is the emptiness of the mind

when deserted by everyone around.

Yet, once in a while my silence drops

Like a word, a dew, a petal,

Unable to carry the pain anymore

As if it is preparing me to listen to

The unheard song of the twilight,

Music of the fluttering butterfly wings,

Melody of those soft foot steps 

Waiting outside my heart to enter.

 

Saturday, October 19, 2024

Beedi, Bus stop and Blade

 

 

I am not sure whether these items have become obsolete, but they are surely on the verge of getting extinct.

Beedi

This one can raise a few eye brows. I also admit that there is definitely a gender bias in this.

Beedi was a symbol of manhood during those days. As you enter the fag end of your teens, it is a glowing beedi on your lips which normally define your courageous youth. On top of that it was cost effective, easy to get, handle and hide. At college, we might not have a pen of our own, but would definitely have a couple of beedis in our pocket. I might not have exchanged my text book with my friend but would have easily exchanged a beedi with him. Taking a few puffs, without coughing, shows that you are ready to enter the world of men. Two beedis and a black tea injected enough courage before appearing for any exam Glaring at the infinity through the rings of the smoke also gave you the status of an intellect. Today, thanks to the vigorous health awareness campaigns, smoking as such has reduced. I am also aware of its health hazards and am not recommending it. However, for me those beedis were transformative. Somewhere it changed me from the confused school boy to a more determined young man. Other factors also must have helped, but beedi is definitely one of them. I have quit smoking many years back. But there is no denying the fact that beedi had helped me in defining my masculinity, and at times, when i lose my daring and moral courage to respond to many vices and atrocities around, i miss those beedi days badly.

Bus stop

I know no one will agree if i say bus stops have become obsolete. But i am talking about a different kind of bus stop. Those bus stops were a place with different purposes. They were not a place where you waited for the bus. That is where you met your friends and classmates. The bus stop witnessed the secret rendezvous; the quick glances and deft and sudden exchange of love letters. We spent hours together there, smoking beedis and talking about everything under the sun, but nothing in particular or important. The bus stop was a huge umbrella when it rained. When our beloved councilor died suddenly, we unanimously named the bus stop after him, in spite of the religious and political differences. At the bus stop we waited, without being in a hurry; took life lightly, allowing buses to come and go. We took the bus as we pleased and enjoyed our journey. The bus stop was not just that physical structure, rather it was a threshold between the world we lived and the world we dreamt. It was shelter for us in many ways. I agree we still have bus stops. But today, before we reach the bus stop, the bus arrives and we all are in a hurry to board the bus. Now a days when I see a bus stop, it looks like a skeleton, devoid of flesh, blood, energy and vibrancy of that old shelter.

Blade

The other day dad asked for razor blades and i gave him the use- and- throw one. He was not satisfied. When i tried to get those blades i realized that they are slowly disappearing from our lives. For young men, buying blades heralded their entry into manhood. That does not mean the blade had just one use. It became handy as a nail cutter. For girls, it was a protective weapon against the perverts who were aplenty in buses and crowded places. For political party workers, its deft use can leave a few opponents bleeding. Magicians surprised us by swallowing them. At certain point it slowly started waning out from our lives. New technology ensured its further decline. Even the word blade started getting new meanings. The financial companies which mushroomed were called BLADE companies, since they charged cut-throat interest rates. A guy who is too talkative and distressing is called a Blade as his garrulousness can be extremely injurious. After covid even the saloons are not using blades.Looking back I still have that nostalgic feeling of holding the razor with the blade in it and having the first shave. That was my entry into my youth. Physically I can’t remain as a youth, but youthfulness of those memories can be preserved. Probably i should buy one pack, before it disappears completely, for old times’ sake.

Saturday, October 12, 2024

Autograph


While we, me and my son, were rummaging the old cupboard, out tumbled my autograph book. The blue color on the cover had faded, but the golden imprint at the center still had some glimmer, like those old memories. Inside, the multi colored pages have faded a bit. However, the words inscribed are still clear and inviting.

My son was more eager to go through it. During our days, autograph was inevitable. Months before, we start searching for the right autograph book. We never had many choices and cost was a huge factor. The book stores near the school would have stacks of autograph books. Eventually, though we wished to have a special autograph, we ended up buying the same kind of book.

I faintly remember that i had two autograph books. One general and the other exclusively for close friends.

What makes an autograph special is not the external look, but rather its content. Looking back, even the content is predictable. The majority were happy by scribbling those stock phrases which were popular at those times. " Forget me not " was the most popular. " East or west, you are the best" is another. Few wrote something of their own. They were not profound insights but were genuine. Those who were still carrying childish grudges displayed their anger by refusing to write anything. However, in the exclusive book the real friends poured out their heart with ever loving words.

When i held my autograph book a gush of memories rushed through my mind. I went through each page in great earnest. I felt a fresh flow of energy filling me. Generally autograph is an opportunity to forgive and forget. As we reach the end of the school days, we suddenly seem to have gained some maturity. We try to become friends even with the biggest foe.

Those days, as we were stepping into a new life, the words in the autograph gave a lot of courage and energy. Still i should admit that the charm was soon worn out and i had misplaced my book for so long. Autograph was not a part of my luggage when i started a new journey of life.

I asked my son whether he has an autograph book and to my surprise he does not have one What i understood is autograph books have almost become obsolete. That was a painful information.

 This made me think that suddenly rediscovering this autograph book after so many years can't be a mere coincidence.

Why can't we revive the autograph book? Not the way we had that, years back. Instead use it in a different way. For eg, after going for a trip together i have heard people talking or writing about that trip. In such cases why can’t I carry a book with me and ask them to write something in that book from that spot itself? Or, after spending a few days at my home some send a” thank you “message or share their good memories.  Why can't i have a book at home and ask, whoever is interested, to scribble their experiences before leaving? It sounds interesting. Let me give it a try.

Meanwhile let us make this interactive. Please share the experiences you had with your autograph book and also some of the interesting lines which you remember from that book.

Sunday, September 29, 2024

ചോറ്റു പാത്രവും ചെമ്പനീർ പൂവും

 


 രാവിലെ ഉണരുമ്പോൾ , മയക്കത്തിൽ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കാം. അതിൽ നിന്നും ചോറ്റു പാത്രത്തിൻ്റെ ശബ്ദം വേറിട്ടറിയാം. അമ്മ അതിൽ നിറയ്ക്കുന്നത് ചോറും വറുത്ത ഉള്ളിയുമാകും. അതല്ലെങ്കിൽ കുറച്ച് ചമന്തിയോ മുട്ട പൊരിച്ചതോ. ആദ്യമൊക്കെ ഉണക്കമീൻ ചുട്ടത് വെയ്ക്കുമായിരുന്നു.  ക്ലാസ്സ് മുറിയിൽ ചോറ്റു പാത്രം തുറക്കുമ്പോൾ എല്ലാ കണ്ണുകളും എന്നിലേക്ക് തിരിയും. ഒരാഴ്ച സമരം ചെയ്യേണ്ടി വന്നു ആ പതിവ് നിർത്താൻ .

 ഭക്ഷണത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ സങ്കട കുമ്പിൾ പൊട്ടും. " നിനക്കറിക്കുന്നതല്ലേ ഇവിടുത്തെ ബുദ്ധിമുട്ട് . എന്നിട്ടും നിന്നെ നല്ല സ്കൂളിൽ പഠിപ്പിക്കണം എന്നു മാത്രമാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനു വേണ്ടി മറ്റ് പലതും വേണ്ടയെന്നു വെയ്ക്കേണ്ടി വന്നിട്ടുണ്ട്. അത് കുറച്ചു കാലത്തേക്കല്ലേ " ഞാൻ അമ്മയെ അധികം പറയാൻ അനുവദിക്കില്ല .

 നഗരത്തിലെ പ്രമുഖ സ്കൂളിൽ എന്നെ പഠിപ്പിക്കാൻ അച്ഛൻ പെടുന്ന പാട് എനിക്ക് അറിയാം. ഭാരിച്ച ഫീസിനു പുറമേ സ്കൂൾ വാനിൻ്റെയും, യൂണിഫോമിൻ്റെയുമൊക്കെ ചിലവ് വേറെ. എന്നെ നല്ല സ്കൂളിൽ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നു മാത്രമാണ് രണ്ടു പേരുടെയും ആഗ്രഹം. അതുകൊണ്ടാണ് ഒരു കുട്ടി മതിയെന്നു പോലും അവർ തീരുമാനിച്ചത്. ഞാനത് അറിഞ്ഞ് പ്രവർത്തിക്കാറുമുണ്ട്. കഴിയുന്നതും നന്നായി പഠിക്കും. സ്കൂളിൽ പലരും ആഡംബര കാറുകളിലാണ് വരിക. സ്കൂൾ കാൻ്റീനിൽ നിന്നാണ് അധിക പേരുടെയും ഉച്ച ഭക്ഷണം.

 വലിയ സ്കൂൾ ആയതു കൊണ്ട് പരസ്പരം വലിയ സൗഹൃദങ്ങൾ ഒന്നുമില്ല. സ്കൂളിന് പുറത്തു വെച്ചു തന്നെ കുടുംബപരമായി അടുപ്പമുള്ളവർ സ്കൂളിലും കൂട്ടാവുന്നു. ഞാൻ സ്വതവേ എല്ലാവരിൽ നിന്നും വിട്ടു നിൽക്കുകയാണ് പതിവ്. സ്കൂൾ വാനിൽ ഏറ്റവും പുറകിലെ സീറ്റിലാണ് ഇരിക്കുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഒറ്റയ്ക്കാണ്. പലപ്പോഴും ഈ ഒറ്റപ്പെടൽ വീർപ്പുമുട്ടിക്കാറുണ്ട്. വീട്ടിലെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിക്കാറുണ്ട്. എന്നാൽ ഇതൊന്നും അച്ഛനോടോ അമ്മയോടോ പറയാറില്ല.

വാനിൽ സ്കൂളിലേക്ക് പോകുമ്പോൾ പുറം കാഴ്ചകളാണ് എനിക്ക് കൂട്ട്. എൻ്റെ വീട് കുറച്ച് അകലെയായതു കൊണ്ട് ആദ്യം വാൻ വരുന്നത് അവിടേക്കാണ്. അതുകൊണ്ട് തന്നെ പിറകിലെ സീറ്റിലിരിക്കാൻ എളുപ്പമാണ്. ആദ്യമൊക്കെ ചില കുട്ടികൾ അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും അവരുടെ ജോലിയെ പറ്റിയുമൊക്കെ ചോദിച്ചിരുന്നു. വ്യക്തമായ മറുപടി കിട്ടാത്തതു കൊണ്ടാവും ക്രമേണ അവർ ചോദിക്കുന്നതു നിർത്തി. 

വാൻ നഗരം മുഴുവൻ ഏകദേശം കറങ്ങിയാണ് സ്കൂളിൽ എത്തുക. 

വലിയ മാളിൻ്റെയും പാർക്കിൻ്റെയും ഹോട്ടലിൻ്റെയുമൊക്കെ മുന്നിലൂടെ പോകുമ്പോൾ ഞാൻ മോഹത്തോടെ , കൗതുകത്തോടെ അത് നോക്കിയിരിക്കും.അച്ഛൻ എന്നെ അവിടെയൊക്കെ കൊണ്ടു പോയിട്ടുണ്ട്. പക്ഷെ വളരെ അപൂർവമായി മാത്രമേ അതിനുള്ള അവസരങ്ങൾ ലഭിക്കാറുള്ളൂ. മാളിലൊക്കെ കയറുമ്പോൾ ഒരങ്കലാ പ്പാണ്. പാർക്കിൽ മറ്റു കുട്ടികൾ കളിച്ചു മറിയുമ്പോൾ ഞാൻ മടിച്ചു നിൽക്കും. 

അധിക സഹപാഠികളും വലിയ വീട്ടിൽ നിന്നും വരുന്നവരാണ്. അവർക്കു വേണ്ടി വീടിനു മുന്നിൽ വണ്ടി നിർത്തുമ്പോൾ ഞാൻ ആ വീടുകളിലേക്ക് അത്ഭുതത്തോടെ നോക്കും. ആ വീട്ടിൽ അവർക്ക് സ്വന്തം മുറിയുണ്ടാവും. നീല വിരി വിരിച്ച കട്ടിലുണ്ടാവും. അലമാര നിറയെ പല നിറത്തിലും തരത്തിലുമുള്ള ഉടുപ്പുകൾ ഉണ്ടാവും. പല തരത്തിലുള്ള കളിപ്പാടങ്ങൾ ഉണ്ടാവും. അടുക്കളയിൽ നിന്നും പല ഗന്ധങ്ങൾ ഉയരുന്നുണ്ടാവും. ചോറ്റു പാത്രത്തിൽ രുചിയുള്ള ഭക്ഷണങ്ങൾ നിറയുന്നുണ്ടാവും. അങ്ങിനെ പലതുമാലോചിച്ചു കൊണ്ടിരിക്കുമ്പോൾ വാൻ അടുത്ത വീടിൻ്റെ മുന്നിലെത്തിയിരിക്കും.

ഒരു തിങ്കളാഴ്ച അതു വരെ പോകാത്ത വഴിയിലേക്ക് വാഹനം തിരിഞ്ഞപ്പോൾ എൻ്റെ ആകാംക്ഷ വർധിച്ചു. നഗരത്തിൽ നിന്നും അല്പം മാറിയ ഒരു വഴിയിലേക്കാണ് തിരിഞ്ഞത്. കുറച്ചു ദൂരം ചെന്നപ്പോൾ മുന്നിൽ വലിയൊരു ഗേറ്റു കണ്ടു. ഗേറ്റിനടുത്ത് ഗാർഡുമാർ ഇരിക്കുന്ന ക്യാബിൻ ഡ്രൈവർ എന്തോ പറഞ്ഞപ്പോൾ ഗേറ്റിനു കുറുകെയുള്ള വടി താനേ ഉയർന്നു. ഗേറ്റ് കടന്നതും സാമാന്യം വലിയൊരു പാർക്ക്. ഊഞ്ഞാലയും, സ്ലൈഡും സീസോയുമൊക്കെയുണ്ട്. അതിനടുത്ത് വലിയ കെട്ടിടം . അപ്പുറം റോഡിന് ഇരുവശവുമായി  ഒരേ പോലെയുള്ള വീടുകൾ. വീടിനും വലിയ ഗേറ്റ്, മുന്നിൽ പൂന്തോട്ടം. ഓരോ ഗേറ്റിലും നമ്പറുണ്ട്. കുറച്ചു ദൂരം പോയി വലത്തോട്ട് തിരിഞ്ഞ് വാഹനം അടുത്ത റോഡിലേക്ക് കയറി. പാർക്കിൻ്റെ പിറകുവശത്തുള്ള വീടിൻ്റെ മുന്നിൽ നിർത്തി.

വെള്ളുപ്പും പച്ചയും നിറത്തിലുള്ള മനോഹരമായ വീട്. ആ മതിൽക്കെട്ടിനുള്ളിലെ വീടുകൾ കണ്ട് ഞാൻ അതിശയിച്ചിരിക്കുകയായിരുന്നു. ഈ വീട്ടിൽ താമസിക്കുന്ന കുട്ടിയെത്ര ഭാഗ്യവാനാകും എന്നു ചിന്തിക്കുമ്പോഴാണ്  നല്ല പ്രസരിപ്പുള്ള ഒരു പെൺകുട്ടി കയറി വന്നത്. അവൾ വാനിലുള്ളവരെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും ആരും അവളെ ഗൗനിച്ചില്ല. അവൾ നേരെ എൻ്റെയടുത്ത് വന്നിരുന്നു. എന്നെ നോക്കി നിറഞ്ഞു ചിരിച്ചു. എനിക്കവളുടെ ചിരി ഇഷ്ടമായെങ്കിലും ഞാനൊന്ന് ചിരിച്ചെന്ന് വരുത്തിയതെയുള്ളൂ. അവളും ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു. സ്കൂളിൽ എത്തിയപ്പോഴാണ് ഞങ്ങൾ ഒരേ ക്ലാസ്സിലാണ് എന്നറിഞ്ഞത്.

ഓരോ ദിവസവും അവളുടെ വീട്ടിലേക്ക് വാൻ ചെല്ലുന്നത് ഞാൻ ആകംക്ഷയോടെ കാത്തിരുന്നു. എനിക്കവളോട് വീടിനെ കുറിച്ചും പാർക്കിനെ കുറിച്ചും അവളുടെ മുറ്റത്തു വിടർന്നു നിൽക്കുന്ന പൂക്കളെ കുറിച്ചുമൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ എന്നിലെ അപകർഷതാ ബോധം അതിന് അനുവദിച്ചില്ല. ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ പ്രസരിപ്പിന് ഒട്ടും കുറവുണ്ടായിരുന്നില്ല. അത്തരം വലിയ വീട്ടിൽ താമസിക്കുന്നതു കൊണ്ടാവും അവൾക്കിത്ര ആത്മവിശ്വാസം എന്നു ഞാൻ വിചാരിച്ചു. മറ്റാരോടും തോന്നാത്ത ഒരടുപ്പം എനിക്കവളോട് തോന്നിയിരുന്നു. അത് ഞാൻ ഹൃദയത്തിൽ ഒളിച്ചു വെച്ചു.

എന്നെ പോലെ അവളും ഉച്ച ഭക്ഷണം ക്ലാസ്സിൽ വെച്ചാണ് കഴിച്ചിരുന്നത്. അപ്പോഴേക്കും അവളുടെ പേര് റസിയയെന്നാണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. വളരെ മനോഹരമായ ടിഫിൻ ബോക്സായിരുന്നു അവളുടേത്. എല്ലാ ദിവസവും അവൾ വേറെ വേറെ ഭക്ഷണമാണ് കൊണ്ടു വരുന്നത് എന്ന് ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കി. എൻ്റെ ചോറും ചമ്മന്തിയും, ഉള്ളി വറുത്തതുമൊക്കെ അവളിൽ നിന്നും ഒളിച്ചു പിടിക്കാൻ ഞാൻ എന്നും ശ്രമിച്ചു.

 ഒരു ദിവസം വാഹനത്തിലിരിക്കുമ്പോൾ അവളെനിക്കൊരു മഞ്ഞ റോസാപ്പൂ തന്നു. അത്ര മനോഹരമായ പൂവ് ഞാൻ പാർക്കിലെ കണ്ടിട്ടുള്ളൂ. ഞാൻ മടിച്ചപ്പോൾ അവൾ പറഞ്ഞു:

" അനീഷിന് പൂക്കൾ ഇഷ്ടമാണ് എന്ന് എനിക്കറിയാം "

ഇത് ഇവൾക്കെങ്ങിനെ മനസ്സിലായി എന്ന് ഞാൻ അത്ഭുതപ്പെട്ടപ്പോൾ അവൾ പറഞ്ഞു:

" ഉച്ചയ്ക്ക് അനീഷ് പുസ്തകത്തിൽ പനിനീർ പൂവിൻ്റെ ചിത്രം വരയ്ക്കുന്നത് ഞാൻ കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു. " ഞാൻ പൂവ് വാങ്ങി എന്തു ചെയ്യണമെന്നറിയാതെ അവളെ നോക്കി. ഒരു പൂവ് വിരിഞ്ഞതു പോലെ പ്രസന്നമായിരുന്നു അവളുടെ മുഖം.

പിന്നെ എന്നും അവൾ എന്നോട് പലതും പറയാൻ തുടങ്ങി. അവളാണ് കൂടുതൽ സംസാരിക്കുക. ഞാൻ കേട്ടിരിക്കും. അവളുടെ വീടിനെ കുറിച്ചും പാർക്കിനെ കുറിച്ചുമൊക്കെ അറിയാനായിരുന്നു എനിക്ക് കൂടുതൽ താത്പര്യം. 

" ആ പാർക്കിൽ അധികമാരും കളിക്കാറില്ല. അമ്മമാർ ചെറിയ കുട്ടികളെ വല്ലപ്പോഴും കൊണ്ടു വരും. മുതിർന്ന കുട്ടികളൊക്കെ വീട്ടിൽ ഇരിക്കുകയാണ് പതിവ്. വീടിൻ്റെ പണി നടക്കുന്ന സമയത്ത് അത് കാണാൻ വരുമ്പോൾ ഞാൻ പാർക്കിൽ കളിക്കുമായിരുന്നു. ഇവിടേക്കു മാറിയതിനു ശേഷം എന്നെ പാർക്കിലേക്ക് കളിക്കാൻ വിടാറില്ല. "

" അതെന്താ " ഞാനറിയാതെ ചോദിച്ചു പോയി.

" അനീഷേ നമുക്ക് മനസ്സിലാവാത്ത പല കാരണങ്ങളുണ്ട് വലിയവർക്ക് നമ്മെ വിലക്കാൻ . അപകടം പറ്റാം എന്ന പേടിയാവാം, കൂടെ വരാനുള്ള മടിയാവാം, പാർക്കിനടുത്തെ വീട്ടുകാരോടുള്ള വിരോധമാവാം, എൻ്റെ പേരു തന്നെ കാരണമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. " അവൾ പറഞ്ഞത് മുഴുവൻ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. പൊതുവേ ക്ലാസ്സിലെ കുട്ടികൾ അവളിൽ നിന്നും അകലം പാലിക്കുന്നുണ്ട് എന്ന് എനിക്കും തോന്നിയിരുന്നു.

അന്നു രാത്രി ഞാൻ ചിന്തിച്ചു, വലിയവർക്ക് പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ അനേകം കാരണങ്ങൾ ഉണ്ടാവും. കുട്ടികൾക്ക് കാരണങ്ങൾ ഒന്നുമില്ലാതെ പരസ്പരം ഇഷ്ടപ്പെടാനാവും.

 എനിക്ക് റസിയ എന്ന പേരും അവളെയും കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇഷ്ടമായിരുന്നു. 

ക്രമേണ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അവളുടെ മുന്നിൽ ചോറ്റുപ്പാത്രം തുറക്കാൻ എനിക്ക് മടിയില്ലാതെയായി. എൻ്റെ ചോറും ചമ്മന്തിയും അവളും, അവളുടെ സാൻവിച്ചിൻ്റെ പകുതി ഞാനും സ്വാദോടെ കഴിച്ചു.

അപ്പോഴും ആരും കളിക്കാതെ ഒഴിഞ്ഞു കിടക്കുന്ന പാർക്ക് എനിക്ക് ഒരു വിസ്മയമായി. എൻ്റെ വീടിനടുത്ത് അങ്ങിനെയൊരു പാർക്കുണ്ടായിരുന്നെങ്കിൽ ഞാൻ എന്നും അതിൽ കളിച്ചേനേ. അതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

" അത് അനീഷിന് വെറുതെ തോന്നുകയാണ്. സ്ഥിരമായി ഒരു പാർക്ക് മുന്നിലുണ്ടെങ്കിൽ കളിക്കണമെന്ന് തോന്നില്ല. പിന്നെ ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് പാർക്കിനെക്കാൾ ആകർഷകമായ കാര്യങ്ങൾ കളിക്കാൻ വീട്ടിലുണ്ട്. " 

അവളത് പറഞ്ഞെങ്കിലും ആരും കളിക്കാത്ത ആ പാർക്ക് എന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.

" അനീഷിന് ഇതിൽ കളിക്കണോ ? " ഒരിക്കൽ അവൾ ചോദിച്ചു. അതിയായ മോഹമുണ്ടെങ്കിലും അത് പറയാനാവാതെ ഞാൻ വിഷമിച്ചു. 

ഒരു ദിവസം സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അവൾ വാനിൻ്റെ ഡ്രൈവറോട് എന്തോ പറയുന്നതു കേട്ടു. അവളുടെ ഗേറ്റ് കടന്നപ്പോൾ അയാൾ വാഹനം പാർക്കിനു മുന്നിൽ നിർത്തി. അവളെ നെ കൈ പിടിച്ച് പുറത്തേക്കിറക്കി. ഞങ്ങളെ അവിടെ വിട്ട് വാൻ മുന്നോട്ട് പോയി. അത് തിരിഞ്ഞ് അവളുടെ വീട്ടിലെത്തുന്ന വരെ ഞങ്ങൾ ആ പാർക്കിലെ എല്ലാറ്റിൻ്റെയും മുകളിൽ കയറി. അവളെ ഊഞ്ഞാലയിൽ ഇരുത്തി ഞാൻ ആട്ടി. സീ സോയിൽ ഇരുന്ന് പരസ്പരം ഉയരങ്ങൾ തേടി. 

വാനിൻ്റെ ഡ്രൈവർ വണ്ടിയൊതുക്കിയിട്ട് കുറച്ചു നേരം കാത്തിരുന്നു. ഞങ്ങളുടെ ഉത്സാഹം അയാളിലേക്കും പടർന്നു എന്നു തോന്നി.മൂന്നോ നാലോ മിനിറ്റാണ് ഞങ്ങൾ അവിടെ ചിലവഴിച്ചത്. എന്നാൽ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ചിലതായിരുന്നു അത്. വലിയവരെ പറ്റിച്ച് ചെയ്ത കുസൃതിയോർത്തുള്ള സന്തോഷത്തെക്കാൾ ഒരുമിച്ച് ചിലവഴിച്ച ആ അല്പ നിമിഷങ്ങളുടെ മാധുര്യമാണ് ഞങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയത്.

അടുത്ത ദിവസം കഴിക്കാനിരുന്നപ്പോൾ അവൾ അവളുടെ ഭംഗിയുള്ള ടിഫിൻ ബോക്സ് മുഴുവനായി എൻ്റെ മുന്നിലേക്ക് നീട്ടി വെച്ചു. തുറന്നു നോക്കിയപ്പോൾ , ഒരിക്കൽ ഞാൻ " എനിക്കേറ്റവും കൊതിയുള്ളത് " എന്നവളോടു പറഞ്ഞ വെള്ളപ്പവും കോഴിക്കറിയും. എനിക്കെന്തെങ്കിലും പറയാനാവും മുമ്പേ എൻ്റെ ചോറ്റുപ്പാത്രം അവൾ അവളുടെ മുന്നിലേക്ക് നീക്കി. മുകളിൽ വിതറിയ ഉള്ളി വറുത്തതിനു താഴെയുള്ള അല്പം തണുത്ത ചോറിലേക്ക് അവളുടെ വെളുത്ത് സുന്ദരമായ ചെറിയ വിരലുകൾ ആഴ്ന്നു. അല്പം മടിയോടെയാണെങ്കിലും , പോക്കറ്റിൽ നിന്നും , ഞാൻ അവൾക്കായി വരച്ച ചെമ്പനീർ പൂവിൻ്റെ ചിത്രം ഞാനവൾക്ക് നൽകി. എനിക്കു ചുറ്റും ഞാൻ തന്നെ കെട്ടിയ അതിരുകൾ അലിഞ്ഞു പോകുന്നതായി എനിക്ക് തോന്നി.

Saturday, September 7, 2024

ആൽബം മറിക്കുമ്പോൾ



ആൽബത്തിലെ  ഫോട്ടോകളിലൂടെ

യാത്ര ചെയ്ത് പഴയ തറവാട് വീട്ടിലെത്തിയപ്പോൾ

പേരക്കുട്ടിക്കത്ഭുതം

" സംതിങ്ങ് ഈസ് മിസ്സിങ്ങ് ഗ്രാൻ്റ് പാ "

എന്തെന്ന് ഓർക്കാൻ ശ്രമിക്കുമ്പോൾ

അവൻ ചോദിച്ചു," വേർ ഇസ് ദ കാർഷെഡ്ഡ് ?"

ഒരു വാഹനത്തിൻ്റെ ചക്രപ്പാടു പോലും 

തൊടാത്ത മുറ്റമാണെന്നു പറഞ്ഞില്ല.

മേശപ്പുറത്തു കത്തിച്ചു വെച്ച 

ചിമ്മിണി വിളക്കിൻ്റെ ചിത്രമവൻ

കാണാതെ മറച്ചപ്പോഴെത്തിയത്

അടുക്കളയിൽ നാലടുപ്പത്തൊരുമിച്ച്

ദോശച്ചുടുന്ന നാണിയമ്മയിൽ .

" യു ഹാഡ് ഫുഡ് ബിസിനസ്സ്?

അവൻ നിഷ്ക്കളങ്കനായി ചോദിച്ചു.

ഇടനാഴിയിൽ, ട്രൗസറും, പെറ്റിക്കോട്ടും

മാത്രമിട്ട്, ചീന്തിലയിൽ ഒരല്പം ചമ്മന്തിയുമായി

അരവയർ നിറയ്ക്കാൻ ദോശയ്ക്കായി 

കാത്തിരിക്കുന്ന മക്കളുടെ ചിത്രം കണ്ടാൽ ,

സന്താനോൽപാദനം കച്ചവടത്തെ ബാധിക്കില്ലേയെന്നവൻ 

ചോദിക്കുമെന്ന് ഭയന്ന് താൾ മറിച്ചു .

പാരിജാത പൂക്കൾ മൂടിയ മുറ്റം കണ്ടവൻ്റെ മുഖം ചുളിഞ്ഞു.

" ദീസ് ഫ്ലവേർസ് മേക്ക് കോർട്ട്യാർഡ്  ഡർട്ടി"

എന്നാൽ ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങുന്ന

കുളം കണ്ടപ്പോഴവൻ്റെ കണ്ണു വിടർന്നു.

" ഇറ്റ് ഈസ് സോ നാച്ചുറൽ "

കഴിഞ്ഞ അവധിക്കാലം ചിലവഴിച്ച റിസോർട്ടിലെ

പരസ്യവാചകം ഓർത്തവൻ പറഞ്ഞു.

 അതേ , ഈ കുളത്തിലേക്കെടുത്തു ചാടിയാണ്

ജീവിതത്തിനെ നേർക്കുനേരറിഞ്ഞത്

അതിൻ്റെയാഴത്തിലാണ്  ചളിയു,മതിൽ

പൂഴ്ന്നിരിക്കുന്ന പവിഴവും കണ്ടത്.

അതിൽ മുങ്ങാക്കുഴിയിട്ടാണ് , പാദസരമണിഞ്ഞ

കണങ്കാലിലൂടെയവളുടെ ഹൃദയം തൊട്ടത് .

ഒരേ ചിത്രമെങ്കിലുമെൻ്റെയുമവൻ്റെയും

കാഴ്ചകൾക്കെന്തതരം .

പഴകി നിറം മങ്ങിയ ചിത്രങ്ങൾക്കിടയിൽ

ഓർമകൾക്ക് പുഴുക്കുത്തേൽക്കുന്നു.

ഏതോ സ്മരണകൾ കൊളുത്തി വലിക്കുമ്പോൾ

ഫ്ലാറ്റിൻ്റെ പതിനെട്ടാം നിലയിലെ

ജാലകത്തിനപ്പുറം ദിനാന്ത്യത്തിൻ്റെ

കുങ്കുമമണിഞ്ഞസ്തമന  സൂര്യൻ.

ആൽബത്തിൻ്റെയവസാന താളിൽ,

പണ്ട്, സ്വയം കുതിച്ചുയരങ്ങളിലേക്കുയർന്നാകാശം

 തൊടാൻ കൂട്ടുവന്നയൂഞ്ഞാലയുടെ നിശ്ചല ചിത്രം .

Sunday, August 11, 2024

പൂച്ചയ്ക്കാര് മണി കെട്ടും

 


ചെറുപ്പത്തിൽ, പൂച്ചയ്ക്കാര് മണി കെട്ടും എന്ന കഥ, വെറുമൊരു കഥയായിരുന്നു. കേൾക്കാൻ ഇമ്പമുള്ള കഥ. എലികളെ ഇഷ്ടമല്ലെങ്കിലും, ഭീകരനായ പൂച്ചയുടെ കഴുത്തിൽ മണി കെട്ടിയ ആ കുഞ്ഞെലിയോട് ഒരാരാധനയും സ്നേഹവുമൊക്കെ തോന്നിയിരുന്നു. 

വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഈ കഥയെന്തേ ഓർക്കാനെന്നു കരുതുമ്പോഴാണ് പുറത്തു നിന്നും ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. 

കുറച്ചു ദിവസങ്ങളായി മൂന്നു പൂച്ചകൾ വീടിനെയും, ജീവിതത്തെ തന്നെയും വലം വെയ്ക്കുന്നു. വെള്ളുപ്പിൽ കറുത്ത പാടുള്ള, തവിടു നിറത്തിൽ വെള്ളുത്ത കുത്തുള്ള, മുഴുവൻ കറുപ്പാർന്ന മൂന്നു പൂച്ചകൾ. അവ എപ്പോഴും കരഞ്ഞും, തുറിച്ചു നോക്കിയും എൻ്റെ വീടിനു ചുറ്റുമുണ്ട്.

പൂച്ചകളെ പേടിക്കേണ്ട കാര്യമെനിക്കില്ല. എലികളെ പോലെ മണി കെട്ടുകയും വേണ്ട. എന്നാൽ കുറച്ചു ദിവസമായി ഈ പൂച്ചകൾ എൻ്റെ സ്വാസ്ഥ്യം കൊടുത്തുന്നു.

ഒരു ദിവസം വീടിന്റെ അകത്തു നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടോ എന്ന് സംശയിച്ചാണ് മുകളിൽ നിന്നും ഇറങ്ങി ചെന്നത്. അപ്പോഴതാ ഊൺ മുറിയിൽ വെള്ളുപ്പിൽ കറുപ്പുള്ള പൂച്ച നിൽക്കുന്നു. പെട്ടെന്നായതു കൊണ്ട് രണ്ടു പേരും പകച്ചു. കണ്ണോട് കണ്ണ് നോക്കി നിന്നു.  എന്തിനെന്നറിയാതെ ഒരു ഭയം എന്നിലേക്ക് കയറി. എൻ്റെ സ്വകാര്യതയെ , സുരക്ഷയെ ലംഘിച്ച് ആരോ അകത്തു കയറിയതു പോലെ. നാമറിയാതെ നമ്മെ വിഷമത്തിലാക്കുന്ന ഒരു നിയമം പാർലിമെൻ്റിൽ പാസായതു പോലെ.

ചെറുതായൊന്ന് പ്രതികരിച്ചപ്പോൾ അതോടി ജനലിലൂടെ മറഞ്ഞു.

അടുത്ത തവണ അതിൻ്റെ സാമീപ്യം അടുക്കളയിൽ അറിയുന്നതു വരെ അതിനെ ഞാൻ മറന്നിരുന്നു. പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഓടിയെത്തിയത്. ഇത്തവണ അവൻ്റെ ലക്ഷ്യം എൻ്റെ അന്നം മുട്ടിക്കുകയായിരുന്നു എന്നു തോന്നി.

ഞാൻ ചെല്ലുമ്പോൾ ഒരു മിന്നായം പോലെ അവൻ ജനൽ കടന്നു പോയി. തവിടിൽ വെള്ള പുള്ളിയുള്ളവൻ. അവൻ്റെ കഴുത്തിൽ ഒരു പട്ടയുണ്ട്. എൻ്റെത് എന്ന് അടയാളപ്പെടുത്താൻ ആരോ കെട്ടിയതാണ്. എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറാവാത്തതു കൊണ്ട് പൂച്ചകൾ യഥേഷ്ടം റോന്തു ചുറ്റുന്നു. പാർക്കിൽ കൈകോർത്തിരിക്കുന്ന കമിതാക്കളെ തുരത്താൻ വന്ന യുവജന സംഘടനയുടെ ആളുകളുടെ കഴുത്തിലും ഇത്തരം പട്ടയുണ്ടായിരുന്നു. ആരുടേത് എന്ന് തിരിച്ചറിയാമെങ്കിലും ആരുടേതുമല്ലാത്ത ഒരടയാളം . മറ്റു രണ്ടു പൂച്ചകൾക്കും ഈ പട്ടയുണ്ട് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

അടുക്കളയിൽ പാത്രങ്ങൾ ചിതറി കിടന്നിരുന്നു. എൻ്റെ പാചക വിരുത് അവൻ തിരിച്ചറിഞ്ഞോ എന്നുറപ്പില്ലാത്തതു കൊണ്ട് ഉണ്ടാക്കിയതു മുഴുവൻ വാഴക്കു കൊടുത്തു.

മണിക്കെട്ടാത്തവർ മറ്റു വീട്ടിലെ  അടുക്കളയും സന്ദർശിക്കുന്നുണ്ട് എന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല. പൊരിച്ച മീനും, ഉലർത്തിയ ബീഫും, വറുത്ത കോഴിയുമൊക്കെ അപ്രത്യക്ഷമാവുന്ന വാർത്ത പെട്ടെന്ന് പരന്നു. അന്നത്തിൽ മൂക്കു വെച്ചതു കൊണ്ടാവും, അത് പെട്ടെന്ന്  ചർച്ചയ്ക്കുള്ള വിഷയമായത്.

ചർച്ചയിൽ,മറ്റുള്ളവരുടെ വീട്ടിൽ പൂച്ചകളുടെ ആക്രമണം എൻ്റെ വീട്ടിലേക്കാൾ ഭീകരമായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. പൂച്ചകൾക്ക് ഉടമസ്ഥൻ ഇല്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും കുഴങ്ങി. കഴുത്തിൽ പട്ട കെട്ടി എൻ്റെതെന്ന് അവകാശപ്പെടുന്നവർ ആരെന്ന് പരസ്പരം സംശയിച്ചു. ആരായാലും നന്നാവില്ലെന്ന് സ്വകാര്യമായി ശപിച്ചു. അടുത്ത തെരുവിൽ, തെരുവുനായക്കൾക്ക് ഭക്ഷണം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന വീട്ടുകാരെ പോലെയുള്ളവർ ഇവിടെയുമെത്തിയോ എന്നു ഭയന്നു. എന്നാലും നായയെ പോലെ പൂച്ച കടിക്കാൻ പിന്നാലെ ഓടില്ലല്ലോ എന്ന് സമാധാനിച്ചു. ഒടുവിൽ തീരുമാനമൊന്നുമാവാതെ എന്നത്തേയും പോലെ  ചർച്ച അവസാനിച്ചു.

കാര്യങ്ങൾ എല്ലാവരു മറിഞ്ഞല്ലോ എന്ന സമാധാനത്തിൽ വീട്ടിൽ വന്നു കയറുമ്പോൾ കട്ടിലിലതാ കറുത്ത പൂച്ച തലയിണയിൽ തലവെച്ചു കിടക്കുന്നു. ഈ വീടത്രയും എൻ്റെ എന്ന മട്ടിലാണ് കിടപ്പ്. അത് അങ്ങിനെയാണോ എന്ന് ഞാനും ഒരു നിമിഷം സംശയിച്ചു. അതിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എന്നാൽ അവൻ്റെ കഴുത്തിലെ പട്ടയ്ക്കു പിന്നിലെ അദൃശ്യ കരങ്ങളുടെ ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. സ്നേഹത്തിൻ്റെയും, വിശ്വാസത്തിൻ്റെയുമൊക്കെ പേരിൽ ആരോ സ്വകാര്യമായി പോറ്റി വളർത്തുന്ന ആ  അപായം  എൻ്റെ കിടപ്പറയോളം എത്തിയിരിക്കുന്നു. 

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു പോയി. ഭയം ഒരു കൊള്ളിയാനായി നട്ടെല്ലിലൂടെ പാഞ്ഞു. തട്ടിൻപ്പുറത്തെ എലികളുടെ ദൈന്യത ഞാനും അനുഭവിച്ചു. അവർക്ക്, ഇരുട്ടിൽ നിന്നും പതുങ്ങിയെത്തുന്ന പൂച്ച ഭയം മാത്രമായിരുന്നില്ല. അതവരുടെ ജീവിതത്തിന് ചുറ്റും പതിയേ വലം വെയ്ക്കുന്ന മരണം കൂടിയായിരുന്നു . പൂച്ചയുടെ കഴുത്തിൽ കെട്ടിയ മണി, അപകടത്തിൽ നിന്നു മാത്രമല്ല, മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുന്നറിയിപ്പായിരുന്നു. പൂച്ചകളെ പേടിച്ച് ഞാൻ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടാൻ തുടങ്ങി. മഴയേയും വെയിലിനേയും കാറ്റിനേയും പുറത്താക്കി. ജാലകവെളിയിൽ പൂച്ചകളുടെ മുരൾച്ച എന്നെ ഭയപ്പെടുത്തി. കഴുത്തിൽ അണിഞ്ഞ അടയാള ചിഹ്നത്തിലാണ് അവരുടെ ധാർഷ്ട്യം ഇരിക്കുന്നത് എന്നു ഞാൻ മനസ്സിലാക്കി.  സ്വന്തം വീടിൻ്റെ വാതിലും ജനലുമടച്ചിരുന്നു ഞാൻ ഭീരുവായി. 

ഭയമേതുമില്ലാതെ എൻ്റെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയ ഈ പൂച്ചകൾ വെറും പൂച്ചകളല്ല. അത്, ഞാനറിയാതെ എന്നിൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയമങ്ങളും, നികുതികളുമാണ്; സദാചാരത്തിൻ്റെ പേരിൽ തെരുവിൽ അഴിഞ്ഞാടുന്നവരുടെ കൈവാളാണ്, സാമൂഹ്യബോധമില്ലാതെ പൊതുയിടങ്ങളിലേക്ക്, അല്പവും ലജ്ജയില്ലാതെ മാലിന്യമായും, സംസ്കാര ശൂന്യതയായും തുറന്നു വിടുന്ന ദുർഭൂതങ്ങളാണ്, മനുഷ്യമനസ്സുകളിൽ പകയും വിദ്വേഷവും മാത്രം കുത്തി വെയ്ക്കുന്ന രാഷ്ട്രീയ വിപത്താണ്. 

ഈ വിപത്തിനെതിരെ എത്ര കാലം ഞാൻ എല്ലാം അടച്ച് ഉള്ളിലിരിക്കും? ജീവിതത്തിൻ്റെ സ്വാസ്ഥ്യം കെടുത്താൻ ഒരവസരത്തിനായി എൻ്റെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഈ പൂച്ചകളെ ഞാനെങ്ങിനെ പ്രതിരോധിക്കും? ഈ പൂച്ചകളുടെ കഴുത്തിൽ ചരടായും പട്ടയായുമൊക്കെ വിലസുന്ന അടയാള ചിഹ്നങ്ങൾ ആര് അഴിച്ചു മാറ്റും? ഈ പട്ട മാറ്റി പകരമവിടെ ഒരു മണി കെട്ടി, അപകടം അടുത്തെത്തി എന്നു അറിയിച്ചതു കൊണ്ട് മാത്രം ഗുണമുണ്ടോ? പകരം, തങ്ങളുടേത് എന്ന് തിരിച്ചറിയാൻ കഴുത്തിൽ പട്ടക്കെട്ടി, എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, ഇത്തരം വിപത്തുകളെ സമൂഹത്തിലേക്ക് തുറന്നു വിടുന്നവരുടെ കഴുത്തിലല്ലേ മണി കെട്ടേണ്ടത്? 

തത്കാലം, അടച്ചിട്ട വീട്ടിലിരുന്ന് ഞാൻ ചിന്തിക്കുന്നത് ഈ പൂച്ചകൾക്ക് ആര് മണികെട്ടുമെന്നാണ്. ഞാനല്ല, തീർച്ച.